ഒരു കവിയല്ലാതിരുന്നിട്ടുമെന്നെക്കൊണ്ട്
കവിതയെഴുതിക്കുന്നത് നീയാണ്.
കവിതകൾ ജനിക്കുന്നത് മിക്കപ്പോളും
അസ്കിതകളിൽനിന്നാണ്.
അല്ലലുകൾ ആത്മാവിനെ തുരക്കുമ്പോൾ
മനസ്സ് കവിതയെ ഗർഭം ധരിക്കുന്നു.
ആത്മാർത്ഥതയും ജീവിതവുമായുള്ള
പൊരുത്തക്കേടുകളാണ്,
മിക്ക കവിതകളും കരയുന്നത്!
നിൻ്റെ മുഖമാകുന്ന കണ്ണാടിയിലും
മനസ്സാകുന്ന മഹാസമുദ്രത്തിലും
ഉടലാകുന്ന പർവ്വതനിരകളിലും
എൻ്റെ കണ്ണുകളും മനസ്സും ഉടലും
ഉടക്കിക്കിടന്നിരുന്നതിൻ്റെ
തപ്തനിശ്വാസങ്ങളാണീ വരികൾ.
നീയെന്നിലേക്ക് ഒഴുക്കിവിട്ട
ഒരോരോ ഭാവങ്ങളും ചലനങ്ങളും
എന്നെ നീയാക്കിമാറ്റുകയായിരുന്നു.
നീയാഗ്രഹിച്ചതുമാത്രം ചെയ്യുന്ന
നീയായിമാറിയിരുന്നു ഞാൻ.
വ്യക്തിത്വം പണയപ്പെടുത്തിയപ്പോൾ
നിൻ്റെ കണ്ണുകൾ എനിക്കു കിട്ടി,
നിന്നുടെ കാഴ്ചപ്പാടുകൾ എൻ്റെയുമായി.
അനാഥമാക്കപ്പെട്ട എൻ്റെ സ്വത്വം
കടപ്പുറത്ത് കാക്ക കൊത്തിവലിച്ചു.
നീ പറക്കുകയായിരുന്നു.. കൂടെ ഞാനും.
വികാരങ്ങളുടെ ഉത്തുംഗശൃംഗങ്ങളിൽ
വ്യത്യസ്തത തേടി നമ്മളലഞ്ഞു.
ഒരുപാടു കഴുകുകളെയും അവരുടെ
പരാക്രമങ്ങളിൽ ഭീതിദരായവരെയും
നീ കണ്ടു, നിന്നിലൂടെ ഞാനും.
മനസ്സിനെ മരവിപ്പുപോലെ ബാധിക്കുന്ന
ഒത്തിരി കാര്യങ്ങളിലൂടെയുള്ള സഞ്ചാരം.
എൻ്റെ ഏകൈകഗുരുവായിരുന്നു നീ.
ചിന്തകളുടേയും ചെയ്തികളുടേയും
കൂട്ടലും കിഴിക്കലും ഹരണവും,
ഗുണനവും നീയെന്നെ പഠിപ്പിച്ചു.
മനസ്സിലെ മൃദുലവികാരങ്ങൾക്ക്
വെള്ളവും വളവും കൊടുക്കാതെ
എങ്ങനെ മുരടിപ്പിച്ചെടുക്കാമെന്ന്
നമ്മൾ ഗവേഷണങ്ങൾ നടത്തി.
അലിഞ്ഞുചേരുന്നതിലുള്ള
സുഖങ്ങളിൽ അഹങ്കരിച്ചുകൊണ്ട്,
അകന്നുപോകുന്നവരെ പരിഹസിച്ചു.
ജീവിതമൊന്നേയുള്ളൂവെന്നും
കൈവിട്ടാൽ തിരികേ ലഭിക്കില്ലെന്നും
നീയെന്നെ പഠിപ്പിച്ചുകൊണ്ടിരുന്നു.
പഞ്ചബാണങ്ങളുമായി നിൻ്റെ ശത്രുക്കൾ പതിയിരിക്കുന്നയിടങ്ങൾ കാട്ടിത്തന്നു.
സ്വത്വമില്ലാത്തയെനിക്കില്ലല്ലോ ശത്രുക്കൾ!
കണ്ണുകൾ സദാ നിനക്കായി ജാഗരൂകമായി.
ആവർത്തനവിരസമായ ദിനങ്ങളിൽ
നിൻ്റെ ചിന്തകൾ കൂടുവിട്ടുകൂടുമാറിയത്
എന്നിലെൻ്റേതായ ഒന്നുമില്ലാഞ്ഞിട്ടാവാം.
മറ്റുള്ളവരുടെ സ്വത്വത്തിൽ ജീവിക്കുമ്പോൾ
കൊള്ളിയില്ലാത്ത തീപ്പെട്ടിപോലെ മനസ്സ്.
എൻ്റെ വിധേയത്വം വിനയായിപ്പോയെന്ന്
നിൻ്റെ അവഗണന വിളിച്ചോതുന്നു.
കാലം അങ്ങനെ തന്നെയാണല്ലോ
ഇന്നുള്ളതായിരിക്കില്ല നാളെ കാണുക!
നാളെകളെ ഇന്നിൻ്റെ മനസ്സിൽക്കുരുക്കി
പീഡിപ്പിക്കുന്നവർക്കാണ് വിജയം.
ഭാവിയിലേക്കൊന്നും കരുതാത്തവർ മൂഢർ.
നിന്നെ ഞാൻ കുറ്റപ്പെടുത്തുകയില്ല,
നീ തന്ന മഹത്തായ ഈ പാഠത്തിന്.
ഇന്നു ഞാനെൻ്റെ സ്വത്വം തേടുന്നു..
കാക്ക കൊത്തിയ അസ്ഥിപഞ്ജരത്തെ.
തിരിച്ചുപോകണമിനി തുടക്കത്തിലേക്ക്
എന്നെ നിനക്കു പണയംവെച്ചയിടത്തേക്ക്.
ഇനിയൊരാളും മോഹിച്ചുപോകാത്ത,
മജ്ജയും മാംസവും ചോരയുമില്ലാത്ത,
ദ്രവിച്ച സ്വത്വത്തെ വാരിപ്പുണർന്നുകൊണ്ട്
ശിഷ്ടകാലം ഞാനായി ജീവിക്കാൻ.
- ജോയ് ഗുരുവായൂർ
കവിതയെഴുതിക്കുന്നത് നീയാണ്.
കവിതകൾ ജനിക്കുന്നത് മിക്കപ്പോളും
അസ്കിതകളിൽനിന്നാണ്.
അല്ലലുകൾ ആത്മാവിനെ തുരക്കുമ്പോൾ
മനസ്സ് കവിതയെ ഗർഭം ധരിക്കുന്നു.
ആത്മാർത്ഥതയും ജീവിതവുമായുള്ള
പൊരുത്തക്കേടുകളാണ്,
മിക്ക കവിതകളും കരയുന്നത്!
നിൻ്റെ മുഖമാകുന്ന കണ്ണാടിയിലും
മനസ്സാകുന്ന മഹാസമുദ്രത്തിലും
ഉടലാകുന്ന പർവ്വതനിരകളിലും
എൻ്റെ കണ്ണുകളും മനസ്സും ഉടലും
ഉടക്കിക്കിടന്നിരുന്നതിൻ്റെ
തപ്തനിശ്വാസങ്ങളാണീ വരികൾ.
നീയെന്നിലേക്ക് ഒഴുക്കിവിട്ട
ഒരോരോ ഭാവങ്ങളും ചലനങ്ങളും
എന്നെ നീയാക്കിമാറ്റുകയായിരുന്നു.
നീയാഗ്രഹിച്ചതുമാത്രം ചെയ്യുന്ന
നീയായിമാറിയിരുന്നു ഞാൻ.
വ്യക്തിത്വം പണയപ്പെടുത്തിയപ്പോൾ
നിൻ്റെ കണ്ണുകൾ എനിക്കു കിട്ടി,
നിന്നുടെ കാഴ്ചപ്പാടുകൾ എൻ്റെയുമായി.
അനാഥമാക്കപ്പെട്ട എൻ്റെ സ്വത്വം
കടപ്പുറത്ത് കാക്ക കൊത്തിവലിച്ചു.
നീ പറക്കുകയായിരുന്നു.. കൂടെ ഞാനും.
വികാരങ്ങളുടെ ഉത്തുംഗശൃംഗങ്ങളിൽ
വ്യത്യസ്തത തേടി നമ്മളലഞ്ഞു.
ഒരുപാടു കഴുകുകളെയും അവരുടെ
പരാക്രമങ്ങളിൽ ഭീതിദരായവരെയും
നീ കണ്ടു, നിന്നിലൂടെ ഞാനും.
മനസ്സിനെ മരവിപ്പുപോലെ ബാധിക്കുന്ന
ഒത്തിരി കാര്യങ്ങളിലൂടെയുള്ള സഞ്ചാരം.
എൻ്റെ ഏകൈകഗുരുവായിരുന്നു നീ.
ചിന്തകളുടേയും ചെയ്തികളുടേയും
കൂട്ടലും കിഴിക്കലും ഹരണവും,
ഗുണനവും നീയെന്നെ പഠിപ്പിച്ചു.
മനസ്സിലെ മൃദുലവികാരങ്ങൾക്ക്
വെള്ളവും വളവും കൊടുക്കാതെ
എങ്ങനെ മുരടിപ്പിച്ചെടുക്കാമെന്ന്
നമ്മൾ ഗവേഷണങ്ങൾ നടത്തി.
അലിഞ്ഞുചേരുന്നതിലുള്ള
സുഖങ്ങളിൽ അഹങ്കരിച്ചുകൊണ്ട്,
അകന്നുപോകുന്നവരെ പരിഹസിച്ചു.
ജീവിതമൊന്നേയുള്ളൂവെന്നും
കൈവിട്ടാൽ തിരികേ ലഭിക്കില്ലെന്നും
നീയെന്നെ പഠിപ്പിച്ചുകൊണ്ടിരുന്നു.
പഞ്ചബാണങ്ങളുമായി നിൻ്റെ ശത്രുക്കൾ പതിയിരിക്കുന്നയിടങ്ങൾ കാട്ടിത്തന്നു.
സ്വത്വമില്ലാത്തയെനിക്കില്ലല്ലോ ശത്രുക്കൾ!
കണ്ണുകൾ സദാ നിനക്കായി ജാഗരൂകമായി.
ആവർത്തനവിരസമായ ദിനങ്ങളിൽ
നിൻ്റെ ചിന്തകൾ കൂടുവിട്ടുകൂടുമാറിയത്
എന്നിലെൻ്റേതായ ഒന്നുമില്ലാഞ്ഞിട്ടാവാം.
മറ്റുള്ളവരുടെ സ്വത്വത്തിൽ ജീവിക്കുമ്പോൾ
കൊള്ളിയില്ലാത്ത തീപ്പെട്ടിപോലെ മനസ്സ്.
എൻ്റെ വിധേയത്വം വിനയായിപ്പോയെന്ന്
നിൻ്റെ അവഗണന വിളിച്ചോതുന്നു.
കാലം അങ്ങനെ തന്നെയാണല്ലോ
ഇന്നുള്ളതായിരിക്കില്ല നാളെ കാണുക!
നാളെകളെ ഇന്നിൻ്റെ മനസ്സിൽക്കുരുക്കി
പീഡിപ്പിക്കുന്നവർക്കാണ് വിജയം.
ഭാവിയിലേക്കൊന്നും കരുതാത്തവർ മൂഢർ.
നിന്നെ ഞാൻ കുറ്റപ്പെടുത്തുകയില്ല,
നീ തന്ന മഹത്തായ ഈ പാഠത്തിന്.
ഇന്നു ഞാനെൻ്റെ സ്വത്വം തേടുന്നു..
കാക്ക കൊത്തിയ അസ്ഥിപഞ്ജരത്തെ.
തിരിച്ചുപോകണമിനി തുടക്കത്തിലേക്ക്
എന്നെ നിനക്കു പണയംവെച്ചയിടത്തേക്ക്.
ഇനിയൊരാളും മോഹിച്ചുപോകാത്ത,
മജ്ജയും മാംസവും ചോരയുമില്ലാത്ത,
ദ്രവിച്ച സ്വത്വത്തെ വാരിപ്പുണർന്നുകൊണ്ട്
ശിഷ്ടകാലം ഞാനായി ജീവിക്കാൻ.
- ജോയ് ഗുരുവായൂർ
Comments
Post a Comment