ആര്‍ത്തിക്കണ്ണുമായ് തെരുവുകളില്‍
കാമമൂറും നാക്കും നീട്ടി നിരന്തരം
മണ്ടിനടന്നു സഹജീവികളെ വിരട്ടിയും
തരുണീമണികളെ ബലാല്ക്കാരം ചെയ്തും
സദാചാരം തീണ്ടാത്തൊരു ദുഷ്ടജന്മം.
നാണമില്ലാതെവിടേയും വലിഞ്ഞുകയറി
സമൂഹത്തില്‍ ഭീതിയുമതുപോലറപ്പു-
മുളവാക്കി തീന്മേശയില്‍ നിന്നുതിരുമുച്ഛിഷ്ട-
മാര്‍ത്തിയോടെ ചാടിവന്നു ഭുജിച്ചുമതു
കൊടുത്തവര്‍തന്‍ കാലില്‍ നക്കിയും നീ!..
നായിന്‍റെമോനേ.. നിന്നെ സംരക്ഷിക്കാനും
മറ്റുള്ളവരുടെ സ്വൈര്യം കളഞ്ഞിടും നിന്‍
സ്വൈര്യജീവിതമരക്കിട്ടുറപ്പിക് കുവാനു-
മുണ്ടിവിടെയനേകം, സ്വന്തം കീര്‍ത്തിക്കായ്
മാത്രം ചിലയ്ക്കുന്ന നാവുള്ള മഹാരഥര്‍.
നാണമില്ലാത്തവനേ.. പട്ടാപ്പകല്‍ തെരുവിലിട്ടു
അമ്മയെന്നോ പെങ്ങളെന്നോ നോക്കാതെ
ഉളുപ്പേതുമില്ലാതെ മാനഭംഗം വരുത്തി-
യവരെ പ്രസവിപ്പിച്ചമ്മയാക്കിയും ബലാ-
ലവരുടെ കണവനാവുന്നതോ നിന്‍ ശ്രേഷ്ഠത?
പാലൂട്ടിയ മുലകളെ കാമാര്‍ത്തകമായ് കാണുന്ന
നിന്‍കണ്ണുകളില്‍ സ്നേഹസാഹോദര്യങ്ങളുടെ
കണികകള്‍ തിരയുന്നവര്‍ വെറും വിഡ്ഢികള്‍.
നിയമങ്ങള്‍ നിനക്കു തുണയായ് എന്നുമുണ്ടാവു-
മെന്നറിയാതെ ചുള്ളിവിരലനക്കും വിഡ്ഢി ഞാനും.
നിന്നെയൊക്കെ മുക്കാലിയില്‍ വരിഞ്ഞുകെട്ടി
നല്ല കരിവള്ളിക്കോലുകൊണ്ടു ദേഹംവരഞ്ഞു
ലിംഗംഛേദിച്ചു മറ്റുള്ളോവരനുഭവിക്കും വേദനകളെ
നിന്നിലേക്കൊഴുക്കിട്ടതിന്‍ കൊടിയവിഷമതകള്‍
നന്നായി മനസ്സിലാക്കിത്തരികയാണ് വേണ്ടത്.
ശാന്തമായ് മരുവുന്നൊരു സമൂഹത്തിലസമയത്തു
ബഹളം സൃഷ്ടിച്ചു മനസ്സമാധാനം കളയുന്ന നീ
പരമ സ്വാര്‍ത്ഥനും കുലദ്രോഹിയുമാണെന്നേ
നിന്‍ചെയ്തികള്‍ കണ്ടുംകേട്ടും ഒട്ടുമടുത്ത-
യീ ഞാനടങ്ങുന്ന സമൂഹവും വിശേഷിപ്പിക്കൂ
സഹോദരസ്നേഹമെന്നതൊന്നു നിനക്കുണ്ടോ?
ഉണ്ടോ നിന്നിലൊരുരിയെങ്കിലും ധാര്‍മ്മികത?
നിന്നെ ഗര്‍ഭപാത്രത്തില്‍ താങ്ങിനടന്നു പെറുകയും,
വിശക്കുമ്പോള്‍ നിന്നെ സ്തനങ്ങളിലൂഞ്ഞാലാട്ടി
വളര്‍ത്തിയ മാതൃവാത്സല്യം മറക്കുന്നവന്‍ നീ.
നിന്‍റെ ആമാശയവും കാമാശയവും വിശന്നാല്‍-
പ്പിന്നെ കൈവിടുകയായി നിന്‍ ഔചിത്യബോധം
മൂര്‍ച്ചയേറി വിഷമിറ്റുന്ന ദംഷ്ട്രങ്ങള്‍ പിഞ്ചു-
ശരീരങ്ങളില്‍ ഉളുപ്പില്ലാതെ കടിച്ചിറക്കി
ചോരചിന്തിച്ച് ആത്മസംതൃപ്തിയടയുന്നു നീ.
ചങ്ങലയ്ക്കിട്ടോ മര്‍ദ്ദിച്ചോ നിന്നെ നേരെയാക്കി-
യെടുക്കാമെന്നുള്ളതൊക്കെയെന്‍ വ്യാമോഹ-
മാണെന്നറിയുന്നു ഞാനെങ്കിലുമുള്ളില്‍ നുരയും
പ്രതിഷേധം നിന്നെയറിക്കാതിരിക്കാനാവില്ല പോല്‍.
നടുക്കടലില്‍ പോയാലും നീ നക്കിയേ കുടിയ്ക്കൂ..
ഉണ്ടചോറിനുനന്ദി നല്ലോണം കാണിക്കുമ്പോഴും
ചോറുതരാത്തവരൊക്കെ ശത്രുക്കളല്ലെന്നറിയു നീ.
യജമാനന്മാരെറിഞ്ഞുതരും സ്വാദേറുമപ്പങ്ങള്‍
നുണഞ്ഞുസൃഷ്ടിക്കും ഭീകരതകളൊരുദിനം
ബൂമറാങ്ങായ് നിന്നിലേക്കുമെത്തുമതോര്‍ക്കുക!
- ജോയ് ഗുരുവായൂർ
കാമമൂറും നാക്കും നീട്ടി നിരന്തരം
മണ്ടിനടന്നു സഹജീവികളെ വിരട്ടിയും
തരുണീമണികളെ ബലാല്ക്കാരം ചെയ്തും
സദാചാരം തീണ്ടാത്തൊരു ദുഷ്ടജന്മം.
നാണമില്ലാതെവിടേയും വലിഞ്ഞുകയറി
സമൂഹത്തില്‍ ഭീതിയുമതുപോലറപ്പു-
മുളവാക്കി തീന്മേശയില്‍ നിന്നുതിരുമുച്ഛിഷ്ട-
മാര്‍ത്തിയോടെ ചാടിവന്നു ഭുജിച്ചുമതു
കൊടുത്തവര്‍തന്‍ കാലില്‍ നക്കിയും നീ!..
നായിന്‍റെമോനേ.. നിന്നെ സംരക്ഷിക്കാനും
മറ്റുള്ളവരുടെ സ്വൈര്യം കളഞ്ഞിടും നിന്‍
സ്വൈര്യജീവിതമരക്കിട്ടുറപ്പിക്
മുണ്ടിവിടെയനേകം, സ്വന്തം കീര്‍ത്തിക്കായ്
മാത്രം ചിലയ്ക്കുന്ന നാവുള്ള മഹാരഥര്‍.
നാണമില്ലാത്തവനേ.. പട്ടാപ്പകല്‍ തെരുവിലിട്ടു
അമ്മയെന്നോ പെങ്ങളെന്നോ നോക്കാതെ
ഉളുപ്പേതുമില്ലാതെ മാനഭംഗം വരുത്തി-
യവരെ പ്രസവിപ്പിച്ചമ്മയാക്കിയും ബലാ-
ലവരുടെ കണവനാവുന്നതോ നിന്‍ ശ്രേഷ്ഠത?
പാലൂട്ടിയ മുലകളെ കാമാര്‍ത്തകമായ് കാണുന്ന
നിന്‍കണ്ണുകളില്‍ സ്നേഹസാഹോദര്യങ്ങളുടെ
കണികകള്‍ തിരയുന്നവര്‍ വെറും വിഡ്ഢികള്‍.
നിയമങ്ങള്‍ നിനക്കു തുണയായ് എന്നുമുണ്ടാവു-
മെന്നറിയാതെ ചുള്ളിവിരലനക്കും വിഡ്ഢി ഞാനും.
നിന്നെയൊക്കെ മുക്കാലിയില്‍ വരിഞ്ഞുകെട്ടി
നല്ല കരിവള്ളിക്കോലുകൊണ്ടു ദേഹംവരഞ്ഞു
ലിംഗംഛേദിച്ചു മറ്റുള്ളോവരനുഭവിക്കും വേദനകളെ
നിന്നിലേക്കൊഴുക്കിട്ടതിന്‍ കൊടിയവിഷമതകള്‍
നന്നായി മനസ്സിലാക്കിത്തരികയാണ് വേണ്ടത്.
ശാന്തമായ് മരുവുന്നൊരു സമൂഹത്തിലസമയത്തു
ബഹളം സൃഷ്ടിച്ചു മനസ്സമാധാനം കളയുന്ന നീ
പരമ സ്വാര്‍ത്ഥനും കുലദ്രോഹിയുമാണെന്നേ
നിന്‍ചെയ്തികള്‍ കണ്ടുംകേട്ടും ഒട്ടുമടുത്ത-
യീ ഞാനടങ്ങുന്ന സമൂഹവും വിശേഷിപ്പിക്കൂ
സഹോദരസ്നേഹമെന്നതൊന്നു നിനക്കുണ്ടോ?
ഉണ്ടോ നിന്നിലൊരുരിയെങ്കിലും ധാര്‍മ്മികത?
നിന്നെ ഗര്‍ഭപാത്രത്തില്‍ താങ്ങിനടന്നു പെറുകയും,
വിശക്കുമ്പോള്‍ നിന്നെ സ്തനങ്ങളിലൂഞ്ഞാലാട്ടി
വളര്‍ത്തിയ മാതൃവാത്സല്യം മറക്കുന്നവന്‍ നീ.
നിന്‍റെ ആമാശയവും കാമാശയവും വിശന്നാല്‍-
പ്പിന്നെ കൈവിടുകയായി നിന്‍ ഔചിത്യബോധം
മൂര്‍ച്ചയേറി വിഷമിറ്റുന്ന ദംഷ്ട്രങ്ങള്‍ പിഞ്ചു-
ശരീരങ്ങളില്‍ ഉളുപ്പില്ലാതെ കടിച്ചിറക്കി
ചോരചിന്തിച്ച് ആത്മസംതൃപ്തിയടയുന്നു നീ.
ചങ്ങലയ്ക്കിട്ടോ മര്‍ദ്ദിച്ചോ നിന്നെ നേരെയാക്കി-
യെടുക്കാമെന്നുള്ളതൊക്കെയെന്‍ വ്യാമോഹ-
മാണെന്നറിയുന്നു ഞാനെങ്കിലുമുള്ളില്‍ നുരയും
പ്രതിഷേധം നിന്നെയറിക്കാതിരിക്കാനാവില്ല പോല്‍.
നടുക്കടലില്‍ പോയാലും നീ നക്കിയേ കുടിയ്ക്കൂ..
ഉണ്ടചോറിനുനന്ദി നല്ലോണം കാണിക്കുമ്പോഴും
ചോറുതരാത്തവരൊക്കെ ശത്രുക്കളല്ലെന്നറിയു നീ.
യജമാനന്മാരെറിഞ്ഞുതരും സ്വാദേറുമപ്പങ്ങള്‍
നുണഞ്ഞുസൃഷ്ടിക്കും ഭീകരതകളൊരുദിനം
ബൂമറാങ്ങായ് നിന്നിലേക്കുമെത്തുമതോര്‍ക്കുക!
- ജോയ് ഗുരുവായൂർ
Comments
Post a Comment