Skip to main content

നായിന്‍റെ മക്കൾ

ആര്‍ത്തിക്കണ്ണുമായ് തെരുവുകളില്‍
കാമമൂറും നാക്കും നീട്ടി നിരന്തരം
മണ്ടിനടന്നു സഹജീവികളെ വിരട്ടിയും
തരുണീമണികളെ ബലാല്ക്കാരം ചെയ്തും
സദാചാരം തീണ്ടാത്തൊരു ദുഷ്ടജന്മം.
നാണമില്ലാതെവിടേയും വലിഞ്ഞുകയറി
സമൂഹത്തില്‍ ഭീതിയുമതുപോലറപ്പു-
മുളവാക്കി തീന്മേശയില്‍ നിന്നുതിരുമുച്ഛിഷ്ട-
മാര്‍ത്തിയോടെ ചാടിവന്നു ഭുജിച്ചുമതു
കൊടുത്തവര്‍തന്‍ കാലില്‍ നക്കിയും നീ!..
നായിന്‍റെമോനേ.. നിന്നെ സംരക്ഷിക്കാനും
മറ്റുള്ളവരുടെ സ്വൈര്യം കളഞ്ഞിടും നിന്‍
സ്വൈര്യജീവിതമരക്കിട്ടുറപ്പിക്കുവാനു-
മുണ്ടിവിടെയനേകം, സ്വന്തം കീര്‍ത്തിക്കായ്‌
മാത്രം ചിലയ്ക്കുന്ന നാവുള്ള മഹാരഥര്‍.
നാണമില്ലാത്തവനേ.. പട്ടാപ്പകല്‍ തെരുവിലിട്ടു
അമ്മയെന്നോ പെങ്ങളെന്നോ നോക്കാതെ
ഉളുപ്പേതുമില്ലാതെ മാനഭംഗം വരുത്തി-
യവരെ പ്രസവിപ്പിച്ചമ്മയാക്കിയും ബലാ-
ലവരുടെ കണവനാവുന്നതോ നിന്‍ ശ്രേഷ്ഠത?
പാലൂട്ടിയ മുലകളെ കാമാര്‍ത്തകമായ് കാണുന്ന
നിന്‍കണ്ണുകളില്‍ സ്നേഹസാഹോദര്യങ്ങളുടെ
കണികകള്‍ തിരയുന്നവര്‍ വെറും വിഡ്ഢികള്‍.
നിയമങ്ങള്‍ നിനക്കു തുണയായ് എന്നുമുണ്ടാവു-
മെന്നറിയാതെ ചുള്ളിവിരലനക്കും വിഡ്ഢി ഞാനും.
നിന്നെയൊക്കെ മുക്കാലിയില്‍ വരിഞ്ഞുകെട്ടി
നല്ല കരിവള്ളിക്കോലുകൊണ്ടു ദേഹംവരഞ്ഞു
ലിംഗംഛേദിച്ചു മറ്റുള്ളോവരനുഭവിക്കും വേദനകളെ
നിന്നിലേക്കൊഴുക്കിട്ടതിന്‍ കൊടിയവിഷമതകള്‍
നന്നായി മനസ്സിലാക്കിത്തരികയാണ് വേണ്ടത്.
ശാന്തമായ് മരുവുന്നൊരു സമൂഹത്തിലസമയത്തു
ബഹളം സൃഷ്ടിച്ചു മനസ്സമാധാനം കളയുന്ന നീ
പരമ സ്വാര്‍ത്ഥനും കുലദ്രോഹിയുമാണെന്നേ
നിന്‍ചെയ്തികള്‍ കണ്ടുംകേട്ടും ഒട്ടുമടുത്ത-
യീ ഞാനടങ്ങുന്ന സമൂഹവും വിശേഷിപ്പിക്കൂ
സഹോദരസ്നേഹമെന്നതൊന്നു നിനക്കുണ്ടോ?
ഉണ്ടോ നിന്നിലൊരുരിയെങ്കിലും ധാര്‍മ്മികത?
നിന്നെ ഗര്‍ഭപാത്രത്തില്‍ താങ്ങിനടന്നു പെറുകയും,
വിശക്കുമ്പോള്‍ നിന്നെ സ്തനങ്ങളിലൂഞ്ഞാലാട്ടി
വളര്‍ത്തിയ മാതൃവാത്സല്യം മറക്കുന്നവന്‍ നീ.
നിന്‍റെ ആമാശയവും കാമാശയവും വിശന്നാല്‍-
പ്പിന്നെ കൈവിടുകയായി നിന്‍ ഔചിത്യബോധം
മൂര്‍ച്ചയേറി വിഷമിറ്റുന്ന ദംഷ്ട്രങ്ങള്‍ പിഞ്ചു-
ശരീരങ്ങളില്‍ ഉളുപ്പില്ലാതെ കടിച്ചിറക്കി
ചോരചിന്തിച്ച് ആത്മസംതൃപ്തിയടയുന്നു നീ.
ചങ്ങലയ്ക്കിട്ടോ മര്‍ദ്ദിച്ചോ നിന്നെ നേരെയാക്കി-
യെടുക്കാമെന്നുള്ളതൊക്കെയെന്‍ വ്യാമോഹ-
മാണെന്നറിയുന്നു ഞാനെങ്കിലുമുള്ളില്‍ നുരയും
പ്രതിഷേധം നിന്നെയറിക്കാതിരിക്കാനാവില്ല പോല്‍.
നടുക്കടലില്‍ പോയാലും നീ നക്കിയേ കുടിയ്ക്കൂ..
ഉണ്ടചോറിനുനന്ദി നല്ലോണം കാണിക്കുമ്പോഴും
ചോറുതരാത്തവരൊക്കെ ശത്രുക്കളല്ലെന്നറിയു നീ.
യജമാനന്മാരെറിഞ്ഞുതരും സ്വാദേറുമപ്പങ്ങള്‍
നുണഞ്ഞുസൃഷ്ടിക്കും ഭീകരതകളൊരുദിനം
ബൂമറാങ്ങായ് നിന്നിലേക്കുമെത്തുമതോര്‍ക്കുക!
ജോയ് ഗുരുവായൂർ

Comments

Popular posts from this blog

സഹപാഠി

ക്ഷീണിച്ചവശയായ എന്റെ മുഖത്തേക്കുറ്റുനോക്കിക്കൊണ്ട്, ഓർമ്മവിളക്കിനു തിരിതെളിച്ചെന്നപോലെ തിണ്ണയിലവനിരുന്നു. പുതിയ ആകാശവും ഭൂമിയും പാട്ടത്തിനെടുത്ത്, നാട്ടിൽനിന്നൊരിക്കലെങ്ങോ പറന്നുപോയിരുന്നവനായിരുന്നു. മാറാലപിടിച്ച മനസ്സിന്റെ കോണിൽ ക്ലാവുപിടിച്ചുകിടന്ന, പഴയൊരോട്ടുവിളക്കെടുത്തു ഞാൻ പതിയെ തുടച്ചുനോക്കി. സൂര്യനുചുറ്റും കറങ്ങുന്ന ഗ്രഹങ്ങളെപ്പോലെ, കാമ്പസിലെ, ലേഡീസ് വെയ്റ്റിംറ്റിംഗ്ഷെഡിനു വലംവെച്ചിരുന്ന യാനങ്ങളിലൊരുവൻ. ഉന്മാദംതുടിക്കും ഞാവൽപ്പഴമിഴികളാൽ പ്രണയലേഖനം രചിച്ച്, കുമാരിമാരുടെ പുസ്തകത്താളുകൾക്കിടയിൽ തിരുകിവെച്ചിരുന്നവൻ. നാവിൻതുമ്പത്തു തത്തിക്കളിച്ചപേര് പുറത്തേക്കൊഴുകാൻ മടിച്ചുനിന്നു. നാക്കെങ്ങാനും പിഴച്ചുപോയാലാ മനസ്സു വേദനിച്ചെങ്കിലോ? "വിദ്യയെന്നെ മറന്നുകാണും, കാലമൊത്തിരി കടന്നുപോയില്ലേ?.." തികട്ടിവന്ന അപകർഷബോധം ഉള്ളിലടക്കി, ഞാൻ പുഞ്ചിരിച്ചു. ആയിരമായിരം ഇൻക്വിലാബുവിളികൾ എന്നോ സതിയനുഷ്ഠിച്ചയാ നാക്കിലെ, കമ്പനങ്ങൾക്ക് പഴയ ചൂടുംചുറുക്കും മാസ്മരികവീര്യവുമില്ല. പ്ലാസ്റ്റിക്സഞ്ചിയിൽനിന്നൊരു പൊതിയെടുത്ത്, ചോദ്യചിഹ്നങ്ങളെപ്പോലെ ഉമ്മറത്തുനിന്നിരുന്ന, കുട്ടികൾക്കവൻ കൊടുത്തു. അച്ഛനെങ്ങാന...

ചട്ടി

"കിട്ട്യാ ഊട്ടി പോയാ ചട്ടി" എന്നൊക്കെയായിരിക്കും ചട്ടിയെപ്പറ്റി കേൾക്കുമ്പോൾ ആദ്യം ചിലരോർക്കുന്നത്. ചട്ടിയും കലവുമായാൽ തട്ടീം മുട്ടീന്നൊക്കെ വരുമെന്ന, പഴംചൊല്ലൊന്നുമിപ്പോൾ, ചട്ടിക്കവകാശപ്പെടാനില്ല! ഇന്നലെ ഗ്രൂപ്പിൽ കണ്ടില്ലല്ലോ, പെണ്ണുമ്പിള്ള ചട്ടിയേറ് നടത്തിയോ? അഥവാ ചട്ടി ചൂടാക്കിയില്ലേ? ഉള്ള ചട്ടി പൊട്ടിക്കാതെ നോക്കെടാ/ടീ.. മറ്റുള്ളോരുടെ ചട്ടിയിൽ കയ്യിട്ടുവാരല്ലെടാ ഉവ്വേ.. എന്നൊക്കെയാണ് ചട്ടിയുടെ പുതിയ റേഞ്ചുകൾ! ആരൊക്കെ അവഗണിച്ചാലും ചട്ടിയിന്നും ചട്ടിയാണ്! ചട്ടിപൊട്ടിപ്പോയാൽ എല്ലാം തീരും! ചട്ടിയെപ്പറ്റിയൊരുവാക്കും പറയരുതെന്നു ദേഷ്യപ്പെട്ടുകൊണ്ട്, നിറുത്തട്ടേ... നമോവാകം. ജോയ് ഗുരുവായൂർ

സ്വത്വം ഉപേക്ഷിക്കപ്പെടുമ്പോൾ..

ഒരു കവിയല്ലാതിരുന്നിട്ടുമെന്നെക്കൊണ്ട് കവിതയെഴുതിക്കുന്നത് നീയാണ്. കവിതകൾ ജനിക്കുന്നത് മിക്കപ്പോളും അസ്കിതകളിൽനിന്നാണ്. അല്ലലുകൾ ആത്മാവിനെ തുരക്കുമ്പോൾ മനസ്സ് കവിതയെ ഗർഭം ധരിക്കുന്നു. ആത്മാർത്ഥതയും ജീവിതവുമായുള്ള പൊരുത്തക്കേടുകളാണ്, മിക്ക കവിതകളും കരയുന്നത്! നിൻ്റെ മുഖമാകുന്ന കണ്ണാടിയിലും മനസ്സാകുന്ന മഹാസമുദ്രത്തിലും ഉടലാകുന്ന പർവ്വതനിരകളിലും എൻ്റെ കണ്ണുകളും മനസ്സും ഉടലും ഉടക്കിക്കിടന്നിരുന്നതിൻ്റെ തപ്തനിശ്വാസങ്ങളാണീ വരികൾ. നീയെന്നിലേക്ക് ഒഴുക്കിവിട്ട ഒരോരോ ഭാവങ്ങളും ചലനങ്ങളും എന്നെ നീയാക്കിമാറ്റുകയായിരുന്നു. നീയാഗ്രഹിച്ചതുമാത്രം ചെയ്യുന്ന നീയായിമാറിയിരുന്നു ഞാൻ. വ്യക്തിത്വം പണയപ്പെടുത്തിയപ്പോൾ നിൻ്റെ കണ്ണുകൾ എനിക്കു കിട്ടി, നിന്നുടെ കാഴ്ചപ്പാടുകൾ എൻ്റെയുമായി. അനാഥമാക്കപ്പെട്ട എൻ്റെ സ്വത്വം കടപ്പുറത്ത് കാക്ക കൊത്തിവലിച്ചു. നീ പറക്കുകയായിരുന്നു.. കൂടെ ഞാനും. വികാരങ്ങളുടെ ഉത്തുംഗശൃംഗങ്ങളിൽ വ്യത്യസ്തത തേടി നമ്മളലഞ്ഞു. ഒരുപാടു കഴുകുകളെയും അവരുടെ പരാക്രമങ്ങളിൽ ഭീതിദരായവരെയും നീ കണ്ടു, നിന്നിലൂടെ ഞാനും. മനസ്സിനെ മരവിപ്പുപോലെ ബാധിക്കുന്ന ഒത്തിരി കാര്യങ്ങളില...