Skip to main content

ദൈവത്തിനും സീസറിനുമുള്ളത്...

"ദൈവ"ത്തിനുള്ളതു ന്യായമായും ദൈവത്തിനും,
"സീസറി"നുള്ളതു സീസറിനും കൊടുക്കണമെന്നാണല്ലോ,
കടമകളുടെയും ഉത്തരവാദിത്വബോധത്തിന്റെയും,
സാമൂഹ്യ-സാംസ്കാരിക ബോധത്തിന്റെയും ആദ്യപാഠം!
ഏതൊരു കാര്യങ്ങളിലും സീസറും ദൈവവുമുണ്ട്.
അതുമറന്നുകൊണ്ടുള്ള ജീവിതമാണ്,
കല്ലുകളും കുഴികളുംനിറഞ്ഞ വീഥിയിലെന്നപോലെ,
ആടിയുലഞ്ഞു ദുസ്സഹമായിത്തീരുന്നത്.
ഉള്ളതിൽമൊത്തം ദൈവത്തിനോ സീസറിനോ,
കൊടുക്കുമ്പോൾ കണക്കുപുസ്തകം അസന്തുലിതമാകുന്നു.
ആർക്കെന്തൊക്കെ കൊടുക്കണമെന്നു തീരുമാനിക്കുന്നത്,
നാംതന്നെയല്ലാതെ മറ്റാരുമല്ലല്ലോ.
ചില സംഗതികൾ ദൈവത്തിനു മാത്രവും,
ചിലവ സീസറിനുമാത്രവും അവകാശപ്പെട്ടവയായിരിക്കാം.
സീസറിനുകിട്ടേണ്ടവയാഗ്രഹിക്കാൻ ദൈവത്തിനോ,
ദൈവത്തിനുകിട്ടേണ്ടവയാഗ്രഹിക്കാൻ തിരിച്ചോ, അധികാരമില്ല!
ഇരുവരെയും തൃപ്തിപ്പെടുത്തിക്കൊണ്ടുള്ളൊരു
ജീവിതമായിരിക്കും എല്ലാവർക്കും സമാധാനപൂരിതം.
അർഹതയാണ് കൊടുക്കൽവാങ്ങലുകളിൽ പ്രധാനം.
അവരവർക്കുള്ള അർഹത തിട്ടപ്പെടുത്തേണ്ടതും സ്വയംതന്നേ!
അളവുകോലുകളിൽ മായംചേർക്കാൻ ശ്രമിക്കുംതോറും.
സ്വന്തം വിഹിതം കുറഞ്ഞുകുറഞ്ഞുവന്നേക്കാം.
അത്യാഗ്രഹങ്ങൾ അനുദിനം പെരുകുമ്പോൾ,
പൊന്മുട്ടയിടുന്ന താറാവുകൾ പിടഞ്ഞുവീണേക്കാം.
നമ്മുടെ ചിന്തകൾക്കനുസൃതമായി മാത്രം
മറ്റുള്ളവർ ചിന്തിച്ചുകൊള്ളണമെന്നുള്ള വാശി നന്നല്ല.
മറ്റുള്ളവർ ചിന്തിക്കുന്നതെന്തെന്നു കണ്ടുപിടിച്ച്,
ചിന്തിക്കുന്നവർക്കാണ് ജീവിതത്തിൽ വിജയം.
തല്ലിപ്പഴുപ്പിച്ച ഫലങ്ങൾക്ക് മധുരമുണ്ടാവുകയില്ല!
വൃക്ഷത്തിൽനിന്നുകൊണ്ട് മൂത്തുപഴുത്ത ഫലങ്ങൾ,
എത്രകഴിച്ചാലും വീണ്ടുമവ ആഗ്രഹിച്ചുപോകും.
മനസ്സുകളുടെ കാര്യത്തിലും ഫലം മറിച്ചല്ലാ!
നമ്മളിലോരോരുത്തരിലും സീസറും ദൈവവുമുണ്ട്,
അർഹതയുടെയും ആഗ്രഹങ്ങളുടെയും സ്വത്വങ്ങൾ!
അധികാരംകൊണ്ടു നേടുന്നവയെപ്പോലെയെല്ലാം,
ആഗ്രഹങ്ങൾക്കൊണ്ടു നേടുകയെന്നത് എളുപ്പമല്ല.
ഉള്ളത്, ദൈവത്തിനുകൊടുക്കണമോ അഥവാ,
സീസറിനോയെന്നു തീരുമാനിക്കുന്നത് മനസ്സുകളാകയാൽ,
കിട്ടുന്നതെല്ലാം സ്വീകരിച്ചുകൊണ്ട് സന്തോഷത്തോടെ,
ജീവിക്കുകയെന്നതായിരിക്കും ഇരുവർക്കും നല്ലത്!
- ജോയ് ഗുരുവായൂർ

Comments

Popular posts from this blog

സഹപാഠി

ക്ഷീണിച്ചവശയായ എന്റെ മുഖത്തേക്കുറ്റുനോക്കിക്കൊണ്ട്, ഓർമ്മവിളക്കിനു തിരിതെളിച്ചെന്നപോലെ തിണ്ണയിലവനിരുന്നു. പുതിയ ആകാശവും ഭൂമിയും പാട്ടത്തിനെടുത്ത്, നാട്ടിൽനിന്നൊരിക്കലെങ്ങോ പറന്നുപോയിരുന്നവനായിരുന്നു. മാറാലപിടിച്ച മനസ്സിന്റെ കോണിൽ ക്ലാവുപിടിച്ചുകിടന്ന, പഴയൊരോട്ടുവിളക്കെടുത്തു ഞാൻ പതിയെ തുടച്ചുനോക്കി. സൂര്യനുചുറ്റും കറങ്ങുന്ന ഗ്രഹങ്ങളെപ്പോലെ, കാമ്പസിലെ, ലേഡീസ് വെയ്റ്റിംറ്റിംഗ്ഷെഡിനു വലംവെച്ചിരുന്ന യാനങ്ങളിലൊരുവൻ. ഉന്മാദംതുടിക്കും ഞാവൽപ്പഴമിഴികളാൽ പ്രണയലേഖനം രചിച്ച്, കുമാരിമാരുടെ പുസ്തകത്താളുകൾക്കിടയിൽ തിരുകിവെച്ചിരുന്നവൻ. നാവിൻതുമ്പത്തു തത്തിക്കളിച്ചപേര് പുറത്തേക്കൊഴുകാൻ മടിച്ചുനിന്നു. നാക്കെങ്ങാനും പിഴച്ചുപോയാലാ മനസ്സു വേദനിച്ചെങ്കിലോ? "വിദ്യയെന്നെ മറന്നുകാണും, കാലമൊത്തിരി കടന്നുപോയില്ലേ?.." തികട്ടിവന്ന അപകർഷബോധം ഉള്ളിലടക്കി, ഞാൻ പുഞ്ചിരിച്ചു. ആയിരമായിരം ഇൻക്വിലാബുവിളികൾ എന്നോ സതിയനുഷ്ഠിച്ചയാ നാക്കിലെ, കമ്പനങ്ങൾക്ക് പഴയ ചൂടുംചുറുക്കും മാസ്മരികവീര്യവുമില്ല. പ്ലാസ്റ്റിക്സഞ്ചിയിൽനിന്നൊരു പൊതിയെടുത്ത്, ചോദ്യചിഹ്നങ്ങളെപ്പോലെ ഉമ്മറത്തുനിന്നിരുന്ന, കുട്ടികൾക്കവൻ കൊടുത്തു. അച്ഛനെങ്ങാന...

ചട്ടി

"കിട്ട്യാ ഊട്ടി പോയാ ചട്ടി" എന്നൊക്കെയായിരിക്കും ചട്ടിയെപ്പറ്റി കേൾക്കുമ്പോൾ ആദ്യം ചിലരോർക്കുന്നത്. ചട്ടിയും കലവുമായാൽ തട്ടീം മുട്ടീന്നൊക്കെ വരുമെന്ന, പഴംചൊല്ലൊന്നുമിപ്പോൾ, ചട്ടിക്കവകാശപ്പെടാനില്ല! ഇന്നലെ ഗ്രൂപ്പിൽ കണ്ടില്ലല്ലോ, പെണ്ണുമ്പിള്ള ചട്ടിയേറ് നടത്തിയോ? അഥവാ ചട്ടി ചൂടാക്കിയില്ലേ? ഉള്ള ചട്ടി പൊട്ടിക്കാതെ നോക്കെടാ/ടീ.. മറ്റുള്ളോരുടെ ചട്ടിയിൽ കയ്യിട്ടുവാരല്ലെടാ ഉവ്വേ.. എന്നൊക്കെയാണ് ചട്ടിയുടെ പുതിയ റേഞ്ചുകൾ! ആരൊക്കെ അവഗണിച്ചാലും ചട്ടിയിന്നും ചട്ടിയാണ്! ചട്ടിപൊട്ടിപ്പോയാൽ എല്ലാം തീരും! ചട്ടിയെപ്പറ്റിയൊരുവാക്കും പറയരുതെന്നു ദേഷ്യപ്പെട്ടുകൊണ്ട്, നിറുത്തട്ടേ... നമോവാകം. ജോയ് ഗുരുവായൂർ

സ്വത്വം ഉപേക്ഷിക്കപ്പെടുമ്പോൾ..

ഒരു കവിയല്ലാതിരുന്നിട്ടുമെന്നെക്കൊണ്ട് കവിതയെഴുതിക്കുന്നത് നീയാണ്. കവിതകൾ ജനിക്കുന്നത് മിക്കപ്പോളും അസ്കിതകളിൽനിന്നാണ്. അല്ലലുകൾ ആത്മാവിനെ തുരക്കുമ്പോൾ മനസ്സ് കവിതയെ ഗർഭം ധരിക്കുന്നു. ആത്മാർത്ഥതയും ജീവിതവുമായുള്ള പൊരുത്തക്കേടുകളാണ്, മിക്ക കവിതകളും കരയുന്നത്! നിൻ്റെ മുഖമാകുന്ന കണ്ണാടിയിലും മനസ്സാകുന്ന മഹാസമുദ്രത്തിലും ഉടലാകുന്ന പർവ്വതനിരകളിലും എൻ്റെ കണ്ണുകളും മനസ്സും ഉടലും ഉടക്കിക്കിടന്നിരുന്നതിൻ്റെ തപ്തനിശ്വാസങ്ങളാണീ വരികൾ. നീയെന്നിലേക്ക് ഒഴുക്കിവിട്ട ഒരോരോ ഭാവങ്ങളും ചലനങ്ങളും എന്നെ നീയാക്കിമാറ്റുകയായിരുന്നു. നീയാഗ്രഹിച്ചതുമാത്രം ചെയ്യുന്ന നീയായിമാറിയിരുന്നു ഞാൻ. വ്യക്തിത്വം പണയപ്പെടുത്തിയപ്പോൾ നിൻ്റെ കണ്ണുകൾ എനിക്കു കിട്ടി, നിന്നുടെ കാഴ്ചപ്പാടുകൾ എൻ്റെയുമായി. അനാഥമാക്കപ്പെട്ട എൻ്റെ സ്വത്വം കടപ്പുറത്ത് കാക്ക കൊത്തിവലിച്ചു. നീ പറക്കുകയായിരുന്നു.. കൂടെ ഞാനും. വികാരങ്ങളുടെ ഉത്തുംഗശൃംഗങ്ങളിൽ വ്യത്യസ്തത തേടി നമ്മളലഞ്ഞു. ഒരുപാടു കഴുകുകളെയും അവരുടെ പരാക്രമങ്ങളിൽ ഭീതിദരായവരെയും നീ കണ്ടു, നിന്നിലൂടെ ഞാനും. മനസ്സിനെ മരവിപ്പുപോലെ ബാധിക്കുന്ന ഒത്തിരി കാര്യങ്ങളില...