Skip to main content

Posts

പ്രണയദിനം!

ജിവിതമെന്നാൽ അതൊന്നേയുള്ളൂ. മുജ്ജന്മങ്ങളിലും അഭിനവജന്മങ്ങളിലും വിശ്വസിക്കുന്നവരെ പ്രണയം ചതിക്കുന്നു! സമദൂരഭാവനയില്ലാതെ ഒരാളോട് തോന്നുന്നയിഷ്ടമാണ് പ്രണയം.. മൂന്നാമതൊരാൾ അറിയാത്ത വികാരം! പ്രണയമെന്നാൽ ഒരനിർവ്വചിതവികാരമാണ്. വേണമെന്നുവെച്ചിട്ട് സാധിക്കാത്തയൊന്ന്.. മനസ്സിൻ്റെ നിയന്ത്രണങ്ങളിലുമധീതമായത്! ജീവിതത്തിൻ്റെ നഷ്ടസ്വപ്നങ്ങളെ ഉത്തേജിപ്പിക്കുന്ന ഉൽപ്രേരകം.. സ്വപ്നങ്ങളെപ്പോലെ സുന്ദരം പ്രണയം! മനസ്സിലാരോടെങ്കിലും പ്രണയമില്ലാത്തവർ ഈ ലോകത്തിലുണ്ടായിരിക്കുമെങ്കിൽ, അവരോടിടപഴകുമ്പോൾ സൂക്ഷിക്കുക! - ജോയ് ഗുരുവായൂർ

മിണ്ടരുത്!....

മിണ്ടരുത്.. നീ മിണ്ടരുത്! മിണ്ടാട്ടത്തിൻ്റെ അതിരുകൾ ലംഘിച്ചവർ കാരാഗൃഹത്തിൻ്റെ അഴികളെണ്ണുകയാണ്. മുപ്പത് വെള്ളിനാണയങ്ങൾക്കുവേണ്ടി നീ നിന്നെത്തന്നെ ഒറ്റിക്കൊടുത്തിരിക്കുന്നു. മനസ്സും പണയംവെച്ചതോടെ, നിൻ്റെ മൂക്കിൽ മൂക്കുകയറും നാക്കിൽ ഓട്ടകളും കൈകാലുകളിൽ വിലങ്ങുകളും വീഴപ്പെട്ടിരിക്കുന്നു. മിണ്ടാനും മുള്ളാനുമുള്ള അവകാശംവരെ നീ തീറെഴുതിക്കൊടുത്തിരിക്കുന്നു. ഇനി വറുതിക്കാലം.. ഘോരവനങ്ങളിലെ അടുപ്പുകൾ അസമയത്ത് വീണ്ടും പുകയും. കാക്കിയിട്ട തോക്കുകൾ ഒളിസങ്കേതങ്ങളുടെ ഉറക്കംകെടുത്തും. മൗനനിയമങ്ങളെ ലംഘിക്കുന്ന മനുഷ്യരുടെ രക്തത്തിൽ കാനനപാതകൾ കുതിരും. മാറുമറയ്ക്കാനാവാതെ നിൻ്റെ ഭാര്യ കരയും. വീണ്ടുമൊരു താന്തിയാത്തോപ്പിയും സഹോദരനയ്യപ്പനും മഹാത്മജിയും ഇവിടെയവതാരമെടുക്കും. നമ്മളെ നമ്മളിൽനിന്നുതന്നെ രക്ഷിക്കാനുള്ള സമരകാഹളങ്ങളുമായ്! - ജോയ് ഗുരുവായൂർ

ബീഡിവലിക്കുമ്പോൾ..

ലോക്ഡൗണിൽ സിഗരറ്റുകിട്ടാതായപ്പോളാണ് രൂപാബീഡി വലിക്കാമെന്നുകരുതിയത്. പരിചയമില്ലാത്ത രുചിപറത്തിയ പുകച്ചുരുളുകളിലൊരു ബംഗാളിപ്പെൺകൊടിയുടെ കരുവാളിച്ച സുന്ദരമുഖം! അത്ഭുതവിളക്കിൽനിന്നുയർന്ന ഭൂതംപോലെ! മിഡ്‌നാപ്പൂരിലെ തെരുവുകളിലെ മീൻമണവും ചെളിച്ചൂരും കത്തിയെരിയുന്ന ബീഡിയിലയിലൂടെ ചുണ്ടുകളിലേക്കു പടരുന്നുവോ?! അവൾ സംസാരിക്കാൻ മുതിരുന്നപോലെ!.. ഇല്ലാ, അവളുടെ നാവുകൾക്കു സംസാരശേഷിയില്ലാ. പൊട്ടിയ മുറം മടിയിൽവെച്ചവളിരിക്കുമ്പോൾ കീറിയ പാവാടവിടവിലൂടെ തുടയുടെ മിനുപ്പ് വെളിച്ചംകാണുന്നു. ഓടയിൽനിന്നു പാറിവന്നൊരു കൊതുക് ബീഡിതെരുക്കുന്ന കൈകളിൽ കടിക്കുന്നു. അന്തിക്കു പട്ടമോന്തിവന്ന കാരണവർ, പച്ചബീഡിയെടുത്ത് തീക്കൊള്ളിയിൽ കോർക്കുന്നു. അടുപ്പിൽ അരിയുംകല്ലും തിളച്ചുമറിയുന്നു. മുഖം തെല്ലുമുയർത്താതെയവൾ ബീഡിതെരുക്കുന്നു. ഒരു പൂച്ചക്കണ്ണ് ജനലഴികളിൽ തിളങ്ങുന്നു. ഉരലിലിട്ടിടിച്ച ഉണക്കസ്രാവ് ചുട്ടുതിന്ന രുചിയോർത്തിട്ടാവാം. മണ്ണെണ്ണവറ്റിയ പാട്ടവിളക്ക്, പണിനിറുത്താനുള്ള ആളൽ തുടങ്ങുന്നു. തെരുത്ത ബീഡികൾ പൊതിഞ്ഞുവെച്ച മുറം ഇരുമ്പുകട്ടിലിനടിയിലേക്കു നീളുന്നു. മീൻചാറിൽ മുങ്ങിയ ചോറുചവയ്ക്കുമ്പോൾ മർമ്മരംപോലെ കല്ലുകടിശബ്ദങ്...

തെറ്റുകളും ശരികളും

ശരികൾക്കു കാഴ്ചയിൽ ശ്വേതവർണ്ണവും തെറ്റുകൾക്കു ശ്യാമവുമായിരിക്കാം. എന്നാൽ, തെറ്റുകളുടെ "തെറ്റുകളിൽ"നിന്നാണ്, "ശരി"യ്ക്കും ശരികൾ ജനിക്കുന്നത്! തെറ്റുകളുടെ സന്താനങ്ങൾ, ശുഭ്രവസ്ത്രം ധരിക്കുന്നതോടെ, സമൂഹമംഗീകരിക്കുന്ന, ശരികളുടെ വക്താക്കളാകുന്നു! തെറ്റുകൾ മറയ്ച്ചുവെക്കാത്തവരെ, കല്ലെറിയലാണവരുടെ കർത്തവ്യം. തെറ്റുചെയ്യുന്നവരോടുള്ള "കണ്ണുകടി", അല്ലാതെ വേറെന്തുപറയാൻ? ശ്രുഭ്രവസ്ത്രങ്ങളിലോരോന്നിലും, പൂർണ്ണനഗ്നരായി മദനംനടത്തി, സ്ഖലിക്കാൻ വെമ്പിനിൽക്കുന്ന കറുകറുത്ത തെറ്റുകളാണുള്ളത്! അനുകൂല സാഹചര്യങ്ങളിൽ, ശുഭ്രവസ്ത്രം വലിച്ചുകീറി, ഇരുൾപ്പറ്റി, അവ പുറത്തേക്കു തെറ്റുന്നു, പാപങ്ങൾ ചെയ്തുകൂട്ടുവാൻ! പാപങ്ങളിലൂടെ തെറ്റുകളുടെ, രതിവൈകൃതങ്ങൾ നടക്കുന്നു. പിഴച്ചുപെറ്റ സന്തതികൾ, വാൽമാക്രികളെപ്പോലെ ചിതറുന്നു. വെള്ളത്തുണികൾ വാരിയുടുത്ത്, അവർ ശരികളായി ജീവിക്കുന്നു. ശരികളുടെ സന്തതിപരമ്പര, നിലനിന്നുപോരുന്നത് അങ്ങനെയത്രേ! - ജോയ് ഗുരുവായൂർ

അതിജീവനം മറക്കുമ്പോൾ!..

ക്രിസ്തു, ഗാന്ധി, കലാം.. ഓർക്കുമ്പോളിന്നുമൊരു കോരിത്തരിപ്പാ!.. ഉള്ളവരില്ലാത്തവർക്കു കൊടുക്കണം, ഏറ്റവും ലളിതമായി ജീവിക്കണം, സ്ത്രീധനം വാങ്ങരുത്, ജാതിചിന്തകൾ മ്ലേച്ഛം, ദ്രവ്യാഗ്രഹങ്ങൾ പാടില്ല, ജീവിക്കാനാവശ്യത്തിൽക്കൂടുതലുണ്ടാക്കരുത്, തന്നെപ്പോലെ മറ്റുള്ളവരെയും സ്നേഹിക്കണം, മറ്റുള്ളവരുടെയാവശ്യങ്ങൾ നമ്മുടേതും, ആശ്രിതവത്സലനായി വിളങ്ങണം, സ്നേഹത്തിന് അതിർവരമ്പുകൾ പാടില്ല, നീയുണ്ടില്ലെങ്കിലും ഊട്ടണം, നിനക്കില്ലെങ്കിലും കടംവാങ്ങിക്കൊടുക്കണം, നിന്നെ ദ്വേഷിച്ചവരോട് നീ പുഞ്ചിരിക്കണം, ഒരു കരണത്തടിക്കുന്നവർക്ക് മറുകരണവും..., നന്മകൾ ചെയ്തുകൊണ്ടിരിക്കണം, മരിച്ചിട്ടു സ്വർഗ്ഗത്തിൽപ്പോകണമെങ്കിൽമതി. ജീവിതമൊരു ചോദ്യചിഹ്നമായിനിൽക്കേ, ഇനിയുമെന്തൊക്കെ ചെയ്യണം?! എല്ലാമാവുന്നതുപോലെചെയ്തു നായകരേ.. അടുപ്പിൽ തീ പുകയാതാവുമ്പോളെങ്കിലും ഒരു സ്വവിരമിക്കൽ ആവശ്യമാകുന്നു. ദയവായെൻ്റെ നിലവാരമൊന്നുപറയാമോ? അതുംചുരുട്ടിപ്പിടിച്ച്, ആറടിമൺകുഴിയിൽ, നീണ്ടുനിവർന്നൊന്നു കിടക്കാനാ.. നിങ്ങളെയോർത്ത് കോരിത്തരിച്ചുകൊണ്ട്, സ്വർഗ്ഗവാതിൽ സ്വപ്നംകണ്ടുകൊണ്ട്!.. - ജോയ് ഗുരുവായൂർ

ദൈവത്തിനും സീസറിനുമുള്ളത്...

"ദൈവ"ത്തിനുള്ളതു ന്യായമായും ദൈവത്തിനും, "സീസറി"നുള്ളതു സീസറിനും കൊടുക്കണമെന്നാണല്ലോ, കടമകളുടെയും ഉത്തരവാദിത്വബോധത്തിന്റെയും, സാമൂഹ്യ-സാംസ്കാരിക ബോധത്തിന്റെയും ആദ്യപാഠം! ഏതൊരു കാര്യങ്ങളിലും സീസറും ദൈവവുമുണ്ട്. അതുമറന്നുകൊണ്ടുള്ള ജീവിതമാണ്, കല്ലുകളും കുഴികളുംനിറഞ്ഞ വീഥിയിലെന്നപോലെ, ആടിയുലഞ്ഞു ദുസ്സഹമായിത്തീരുന്നത്. ഉള്ളതിൽമൊത്തം ദൈവത്തിനോ സീസറിനോ, കൊടുക്കുമ്പോൾ കണക്കുപുസ്തകം അസന്തുലിതമാകുന്നു. ആർക്കെന്തൊക്കെ കൊടുക്കണമെന്നു തീരുമാനിക്കുന്നത്, നാംതന്നെയല്ലാതെ മറ്റാരുമല്ലല്ലോ. ചില സംഗതികൾ ദൈവത്തിനു മാത്രവും, ചിലവ സീസറിനുമാത്രവും അവകാശപ്പെട്ടവയായിരിക്കാം. സീസറിനുകിട്ടേണ്ടവയാഗ്രഹിക്കാൻ ദൈവത്തിനോ, ദൈവത്തിനുകിട്ടേണ്ടവയാഗ്രഹിക്കാൻ തിരിച്ചോ, അധികാരമില്ല! ഇരുവരെയും തൃപ്തിപ്പെടുത്തിക്കൊണ്ടുള്ളൊരു ജീവിതമായിരിക്കും എല്ലാവർക്കും സമാധാനപൂരിതം. അർഹതയാണ് കൊടുക്കൽവാങ്ങലുകളിൽ പ്രധാനം. അവരവർക്കുള്ള അർഹത തിട്ടപ്പെടുത്തേണ്ടതും സ്വയംതന്നേ! അളവുകോലുകളിൽ മായംചേർക്കാൻ ശ്രമിക്കുംതോറും. സ്വന്തം വിഹിതം കുറഞ്ഞുകുറഞ്ഞുവന്നേക്കാം. അത്യാഗ്രഹങ്ങൾ അനുദിനം പെരുകുമ്പോൾ, പൊന്മുട്ടയിടുന്ന താറാവുകൾ പിടഞ്ഞ...

ദീപ്തപ്രകാശം!

പ്രകാശന്റെമേൽ എന്നെന്നും "പ്രകാശൻ" പ്രകാശം ചൊരിഞ്ഞിരുന്നു. ഇവിടെ, താനാണു പ്രകാശമെന്നു തെറ്റിദ്ധരിച്ചിരുന്നതിനാൽ പ്രകാശമെന്തെന്നു പ്രകാശന് അറിയാമായിരുന്നില്ല. ഒരു സുപ്രഭാതത്തിൽ പ്രകാശൻ വെള്ളമടിച്ചു പകൽമുഴുവൻ കിടന്നുറങ്ങി, രാത്രിയായപ്പോൾ ഉണർന്നു. കൊതുകുകൾ മത്സരിച്ചുകടിക്കുന്നു. ഒട്ടും പ്രകാശമില്ലാതായപ്പോൾ, ഒന്നു വെളുക്കേ ചിരിച്ചുനോക്കി. നോ രക്ഷ!.. പ്രകാശമില്ല! മച്ചിന്റകത്തുനിന്നു ക്ഷയംപിടിച്ച അമ്മയുടെ ചുമകൾ കേൾക്കുന്നു. പണ്ടാരമടങ്ങാൻ തള്ളയിതേവരെ ചത്തില്ലേ?!.. എന്താ തള്ളേ.. ഉറങ്ങാറായില്ലേ? പാരാത്രിയായല്ലോ.. ഒടുക്കത്തെയീ ചുമ! മോനേ.. പതിയാംപുറത്ത്, ചോറെടുത്തു മൂടിവെച്ചിട്ടുണ്ട് തിന്നോളൂ മോനേ.. വീണ്ടും ചുമ! നോക്കിയപ്പോളൊരു മണ്ണെണ്ണവെളിച്ചം! വിശന്ന പ്രാണികളുടെ ഭ്രമണങ്ങൾ.. കരിപിടിച്ച ചട്ടികൊണ്ടടച്ച ഭക്ഷണം. പ്രകാശന്റെ വയറ്റിൽ അണുവിസ്ഫോടനം! ജപ്പാനെന്ന ചോറും ഹിരോഷിമയെന്ന പരിപ്പും നാഗസാക്കിയെന്ന ഉണക്കമീനുംകൂട്ടി ഹിറ്റ്‌ലറെ ധ്യാനിച്ചു തകർത്തു! വിശപ്പടങ്ങിയപ്പോൾ വിളക്കിനെ നോക്കി... പ്രകാശമൊട്ടുമേയില്ലാ!.. ഒന്നുകൂടെ സൂക്ഷിച്ചുനോക്കി. വിളക്കിന്റെ ജ്വാലകൾ താണ്ഡവമാടുന്നു.. പ്രകാശം കൂടിക്കൂടിവര...